പാലത്തിന് അല്പം ദൂരെയായി ഒരു കാറിൽ ഒരു പെണ്ണ് വന്നിറങ്ങുന്നു. കാർ നിറുത്തി ഇട്ടിട്ട് പാലത്തിലേക്ക് നടന്ന് വരുന്നു. ആകെ അസ്വസ്ഥയായി ആണ് വരവ്. അവളും പാലത്തിൽ വന്ന് നിലയുറപ്പിക്കുന്നു. കടലക്കാരനും പയ്യനും പെണ്ണിനെ കാണുന്നുണ്ട്. പയ്യൻ പെണ്ണ് അവിടെ വന്നതിൽ തൃപ്തനല്ല എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. കടലക്കാരനിൽ പ്രതീക്ഷ കാണാം. അയാൾ പതിയെ പെണ്ണിനെ സമീപിക്കുന്നു.
കടലക്കാരൻ: "പെങ്ങളെ..കടല എടുക്കട്ടെ..?"
പെണ്ണ്:"വേണ്ട.."
കടലക്കാരൻ:നല്ല കടലയാ..ഇത് വരെ കൈനീട്ടം വിറ്റിട്ടില്ല..
പെണ്ണ്: ശരി.. എനിക്ക് വേണ്ട..
കടലക്കാരൻ: അതെന്താ പെങ്ങളെ..? എവിടെ നിന്ന് വര്വാ..?
പെണ്ണിന് കടലക്കാരനെ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ദേഷ്യം വരുന്നു.
പെണ്ണ്: എവിടെ നിന്ന് വന്നാലെന്താ..? ഇതൊക്കെ അറിഞ്ഞിട്ട് തനിക്കെന്ത് വേണം..?
കടലക്കാരൻ: ഒന്നും വേണ്ട.. സ്നേഹം ഒള്ളത് കൊണ്ടാ ..
പെണ്ണ്: സ്നേഹം ഒന്നും വേണ്ട..സ്നേഹം മൂലമാ ഞാനിപ്പോ ഇവിടെ എത്തിയത്..
കടലക്കാരൻ; അതെന്താ പെങ്ങളേ അങ്ങനെ പറഞ്ഞത്.. സ്നേഹം കൊണ്ട് ഇവിടെ എത്തിയെന്നോ..?
പെണ്ണ്: എന്റെ പൊന്ന് ചേട്ടാ .. ഒന്ന് പോയി തരാമോ.. എന്തെങ്കിലും ആയിക്കോട്ട്.. ഞാൻ ചേട്ടനോട് ഒന്നും ചോദിച്ചില്ലല്ലോ..
കടലക്കാരൻ: എന്നാ ഞാമ്പോയേക്കാം..
(തിരിഞ്ഞ് നടക്കുന്നു)
(ആത്മഗതം) ഇനി എവള് യെന്തിനാരിക്കും ഇവടെ എത്തിയത്..? ചാടി ചാവാൻ വല്ലതും തന്നെ ..? ഇന്നി ഇപ്പോ ആണെങ്കി തന്നെ നമ്മക്ക് യെന്തര്..? അപ്പോ ആദ്യം വന്ന പയലും ചാവാൻ തന്നെ വന്നത്..? യെന്തെരെടെ ഇത് ചാവാൻ വരുന്നവമ്മാരടെ സംസ്ഥാന സമ്മേളനം വല്ലതും തന്നെ..? ഒരു കാര്യം ചെയ്യാം..ഇവിടെ ഒക്കെ തന്നെ കറങ്ങി നടക്കാം..രണ്ടിലൊന്ന് അറിയാല്ലോ.. ഹി ഹി ഹി
(അവിടെ തന്നെ കറങ്ങി നടക്കുന്നു. കൂടെ കൂടെ പയ്യന്റെയും പെണ്ണിന്റെയും നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്)
സീൻ
കടൽ പാലം
പയ്യൻ
പെൺകുട്ടി
കടലക്കാരൻ
പയ്യനും പെൺകുട്ടിയും പരസ്പരം നോക്കുന്നു. രണ്ടു പേരെയും നോക്കിക്കൊണ്ട് കടലക്കാരനും അവിടെയുണ്ട്.
പയ്യൻ: (ആത്മഗതം) ഇവൾ എന്തിനാവും വന്നത്? ഇനി ഇവളും മരിക്കാനാവുമോ പ്ലാൻ ? എന്നാൽ എന്റെ കാര്യം നടക്കില്ല. ആ കടല വിക്കുന്ന തെണ്ടി ഇനി പോവില്ല എന്ന് തോന്നുന്നു. ഒന്ന് മരിക്കാൻ പോലും ആരും സമ്മതിക്കില്ല. അവനെ ഒന്ന് കൂടി ട്രൈ ചെയ്യാം.
(ഫോണെടുത്ത് വിളിക്കുന്നു. മറുപടി കിട്ടുന്നില്ല) അവനെ ഇനി നോക്കണ്ട.. നാളെ എന്റെ വീട്ടിൽ എന്തെങ്കിലും നടക്കും..
പെൺ കുട്ടി പയ്യനെയും കടലക്കാരനെയും നോക്കുന്നു. അസ്വസ്തത മുഖത്ത് പ്രകടമാണ്. അവൾ നടന്ന് പയ്യനെ സമീപിക്കുന്നു. സംസാരിക്കാൻ ചെന്ന അവൾ വേണ്ട എന്ന രീതിയിൽ തിരിച്ച് പോകുന്നു. പയ്യനും അവളെ നോക്കുന്നു.
പയ്യൻ: (ആത്മഗതം) ഇവളെന്തിനാ എന്റെ അടുത്ത് വരാൻ തുടങ്ങിയത് ? എന്നോട് സംസാരിക്കാൻ ആവും.. ഇവളോട് അങ്ങോട്ട് ചെന്ന് മിണ്ടിയാലോ..എന്താ കാര്യം എന്നറിയാമല്ലോ..
പയ്യൻ പതിയെ പെൺകുട്ടിയുടെ സമീപത്തേക്ക് നടക്കുന്നു.
സീൻ
കൊലപാതകിയും കൂട്ടുകാരനും ഒരു ബാഗുമായി വാനിൽ കയറുന്നു. വാൻ സ്റ്റാർട്ടായി പോകുന്നു.
കൊലപാതകി: ഈ പ്രമാണം വേണമെന്ന് പറഞ്ഞ് അവനെന്നെ കൊറേ പ്രാവശ്യം വിളിച്ചിരുന്നു.. ഞാൻ ഫോണെടുത്തില്ല... അവസാനം പാലത്തിൽ വാ തരാം എന്നങ്ങ് പറഞ്ഞു..
കൂട്ടുകാരൻ : എന്നേം വിളിച്ചു ..ഞാനും എടുത്തില്ല.. പിന്നെ ഞാനീ പറഞ്ഞ സ്ഥലത്ത് പ്രമാണം പണയം വെച്ചാൽ നമുക്ക് ഇരട്ടി കാശ് കിട്ടും.. അത് കൊണ്ടാ ഈ ബാങ്കിൽ നിന്നും അതെടുക്കാൻ ഞാൻ പറഞ്ഞത്.. പുതിയ സ്ഥലത്ത് പലിശ അല്പം കൂടുതലാ .. പക്ഷേ നമ്മൾ ഇനി ഈ പ്രമാണം തിരിച്ചെടുക്കില്ലല്ലോ ..
കൊലപാതകി : അതെ .. അവന് കാശ് കൊടുക്കാമെന്നാ ഞാനാദ്യം കരുതിയത്..പിന്നെ ആലോചിച്ചപ്പോ തോന്നി അത് വേണ്ടാന്ന് .. അവസരങ്ങൾ ഒരിക്കലൊക്കെയേ വരൂ .. അത് കളയുന്നവൻ ഒരു മണ്ടനാ ..
കൂട്ടുകാരൻ: നീ എന്ത് വട്ടാടാ പറയുന്നെ ? അങ്ങനെ ഒന്നും ആലോചിക്കേണ്ട കാര്യം പോലും ഇല്ല..അവൻ നമ്മടെ ബിസിനസ്സിൽ വല്ല മൊതലും മൊടക്കിയോ.. കാശിടാനും കഷ്ടപ്പെടാനും നമ്മൾ.. പങ്ക് പറ്റാൻ അവനും..
കൊലപാതകി: ശരിയാ..നീ പറയുന്നതിൽ കാര്യമുണ്ട്..
കൂട്ടുകാരൻ: അവൻ ഒരു പ്രമാണം തന്നു ..അത് വച്ച് നമ്മൾ കൊറേ കാശും എടുത്തു..അല്ലാതെ അവനെന്താ ചെയ്തതത്? ആ പ്രമാണം പോലും അവന്റെയല്ല... അവനെ ഒഴിവാക്കിയാൽ ആ പ്രശ്നം തീരില്ലേ ..?
കൊലപാതകി: പ്രമാണം കിട്ടുമെന്ന് കരുതി അവൻ ഉടനെ പാലത്തിൽ എത്തും.. ഇന്നവനെ തീർക്കണം...രണ്ട് ചോയ്സ് ആണ് നമുക്കുള്ളത്. ഒന്ന് അവനെ തള്ളിയിട്ട് കൊല്ലണം. അല്ലെങ്കിൽ പിന്നെ വെടി വയ്കണം. ഏതു മാർഗ്ഗമായാലും വേണ്ടില്ല.. അവിടത്തെ സിറ്റുവേഷൻ നോക്കി നമുക്ക് വേണ്ടത് ചെയ്യാം..
സീൻ
പാലത്തിലൂടെ രണ്ട് പോലീസുകാർ വരുന്നു. അവരെ കണ്ട കടലക്കാരൻ ഒന്ന് പരുങ്ങുന്നു. പോലീസുകാർ അത് നോട്ട് ചെയ്യുന്നു.
പോലീസ് ഒന്ന്: (കടലക്കാരനെ നോക്കി) അവന് എന്തോ ഒരു കള്ളാ ലക്ഷണം പോലെ ..നോക്കിക്കേ..
പോലീസ് രണ്ട് : ആർക്ക്..?
പോലീസ് ഒന്ന്: ദാ അവന് ..
പോലീസ് രണ്ട്: ഏതോ ബംഗാളി ആണെന്ന് തോന്നുന്നു..അവന്റെയൊക്കെ കയ്യിൽ ചെലപ്പോ കാശ് കാണും ..ഒന്ന് വെരട്ടി നോക്കാം ..അല്ലേ..?
പോലീസ് ഒന്ന് : ഡാ ഭായീ .. അവടെ നിക്കെടാ ..ഇന്നെന്താ പണിക്ക് പോയില്ലേ ..?
പോലീസ് രണ്ട് : അവന് ഒന്നും മനസ്സിലായിക്കാണില്ല .. തുമാരാ നാം ക്യാ ഹെ ..?
കടലക്കാരൻ: ഞാൻ മലയാളിയാ സാറേ ..കടല വിക്കാൻ വന്നതാ ...
പോലീസ് ഒന്ന്: അത് ശരി ..എന്നിട്ട് കടല എവിടെ..?
(കടലക്കാരൻ കടലയുടെ പൊതികൾ അവരെ കാണിക്കുന്നു. രണ്ടു പേരും ആവശ്യത്തിന് കൈക്കലാക്കുന്നു)
പോലീസ് രണ്ട് : ശരി .. ശരി ..ഇപ്പൊഴത്തേക്ക് നിന്നെ വെറുതെ വിടുന്നു..ഇവിടൊന്നും അധികം കറങ്ങി നടക്കണ്ട കേട്ടോ..
കടലക്കാരൻ: ഇല്ല സാറമ്മാരെ.. ഞാൻ ഒടനെ വീട്ടി പൊയ്കോളാം ..കഞ്ഞി കുടിക്കാൻ സമയമായി...
പോലീസ് ഒന്ന് : ശരി ..വേഗം പോയ്കോ ..കഞ്ഞി തണുക്കണ്ട ..
(പോലീസുകാർ നടന്ന് പോകുന്നു)
കടലക്കാരൻ: (ആത്മഗതം) ബംഗാളി ആണെന്ന് പറഞ്ഞാ മതിയാരുന്നു.. പക്ഷേ ഹിന്ദി അറിയില്ലല്ലോ ..അതാ പ്രശ്നം .. കടല കാലമാടമ്മാര് കൊണ്ട് പോയി ..
സീൻ
കാറിൽ വരുന്ന കൊലപാതകിയും കൂട്ടുകാരനും. അവർ കടൽ പാലത്തിന് സമീപം എത്തുന്നു. അവിടെ വണ്ടി പാർക്ക് ചെയ്യുന്നു.
കൊലപാതകി: അവനെ വെയിറ്റ് ചെയ്യാം.. ഉടനെ വരും..
അവർ പാലത്തിലേക്ക് നോക്കുന്നു. അവിടെയുള്ള പയ്യനെയും കടലക്കാരനെയും പെണ്ണിനേയും ശ്രദ്ധിക്കുന്നു.
കൂട്ടുകാരൻ: നീയല്ലേ പറഞ്ഞത് ഈ സമയത്ത് പാലത്തിൽ അധികം ആരും കാണില്ല എന്ന്..
കൊലപാതകി: സാധാരണ ഈ സമയത്ത് പാലത്തിൽ അധികം ആള് കാണില്ല.. പക്ഷേ ഇന്ന് അങ്ങിനെയല്ല..
കൂട്ടുകാരൻ: ഒരു പയ്യനും ഒരു പെണ്ണും ഉണ്ട്.. കാമുകീ കാമുകന്മാർ ആവാം..വേറൊരുത്തൻ അവിടെ ഉണ്ടല്ലോ..?
കൊലപാതകി: ഉം.. അവരൊക്കെ ഇപ്പോൾ പോകുമായിരിക്കും.. നമുക്ക് വെയിറ്റ് ചെയ്യാം.. അല്ലേ ?
കൂട്ടുകാരൻ: അതേ.. അതേ മാർഗ്ഗമുള്ളു.. ഉന്നം തെറ്റിയാൽ പോയി.. സൂക്ഷിച്ച് വേണം..
കൊലപാതകി: തോക്ക് കൊണ്ട് വെടി വച്ചാലും കള്ള വെടി വച്ചാലും ഒരിക്കലും എനിക്ക് ഉന്നം തെറ്റിയിട്ടില്ല .. തൊളച്ചു തന്നെ കയറും.. ഇല്ലെങ്കി കയറ്റും ..
സീൻ
കടലക്കാരൻ വണ്ടി കാണുന്നു.
കടലക്കാരൻ:(ആത്മഗതം) ഇനി ഈ വണ്ടീ വന്നവരെ ഒന്ന് മുട്ടാം.. വല്ലോം തടഞ്ഞാലോ..?"
കടലക്കാരൻ വണ്ടിയുടെ അടുത്തേക്ക് പോകുന്നു.
വണ്ടിയുടെ അടുത്തെത്തുന്ന കടലക്കാരൻ.
കടലക്കാരൻ: നല്ല കടല ഒണ്ട് സാറേ..ഓരോന്ന് എടുക്കട്ടെ..?
കൂട്ടുകാരൻ: നല്ല കടല ആണോ ..? നല്ലതാണെങ്കിൽ ഓരോന്ന് എടുത്തോ...
കടലക്കാരൻ: നല്ലത് തന്നെ സാറേ.. ബെസ്റ്റ് കടല.. സാറ് ഒന്ന് തിന്നാ പിന്നെ വീണ്ടും തിന്നും...
(രണ്ട് പൊതി കടല കൊടുക്കുന്നു. കൂട്ടുകാരാൻ അത് വാങ്ങിയിട്ട് ആയിരം രൂപയുടെ ഒരു നോട്ട് കൊടുക്കുന്നു)
കടലക്കാരൻ: അയ്യോ സാറേ ചില്ലറ ഇല്ല..
കൂട്ടുകാരൻ: തന്റെ കയ്യിൽ ആയിരത്തിന്റെ ചില്ലറ ഇല്ലേ..?'
കടലക്കാരൻ: ഇല്ല സാറേ... ഇത് വരെ കൈനീട്ടം വിറ്റിട്ടില്ല..
(കൂട്ടുകാരൻ രൂപ തിരികെ വാങ്ങുന്നു. എന്നിട്ട് കടല തിരിച്ച് കൊടുക്കാൻ തുടങ്ങുന്നു)
കൂട്ടുകാരൻ: ചില്ലറ ഇല്ലെങ്കിൽ നിന്റെ കടലയും വേണ്ട..
കടലക്കാരൻ: അത് കഷ്ടമാ സാറേ..ഇനി സാറമ്മാരെടെ കയ്യിൽ നിന്നും അത് ഞാൻ തിരിച്ച് വാങ്ങിക്കത്തില്ല... അത് തിന്നോ സാറമ്മാരെ..
കൊലപാതകി: എടോ അവിടെ നിൽക്കുന്ന ആ പയ്യനും പെണ്ണും ആരാ..? താൻ അവരോട് സംസാരിച്ചോ..?
കടലക്കാരൻ: ഒരു പ്രയോജനവും ഇല്ലാത്ത ആളുകളാ സാറേ..കടല വാങ്ങില്ല ... എന്തിനാണോ എന്തോ..രണ്ടും അവിടെ കുറ്റി അടിച്ചിരിക്കുവാ..ചോദിച്ചിട്ട് ഒന്നും പറയുന്നേം ഇല്ല..
സീൻ
പയ്യൻ
പെൺകുട്ടി
പയ്യനും പെൺകുട്ടിയും സംസാരിക്കുന്നു.
പയ്യൻ: കുട്ടി എന്താണിവിടെ..?
പെൺകുട്ടി: അതറിഞ്ഞിട്ട് ഇപ്പോ തനിക്കെന്ത് വേണം..? ഞാൻ തന്നെ ശല്യപ്പെടുത്തുന്നില്ലല്ലോ..?
പയ്യൻ: ഇല്ലെന്ന് ആര് പറഞ്ഞു..? തനിക്കിവിടെ നിന്നൊന്ന് പോയി തരാൻ പറ്റുമോ..?
പെൺകുട്ടി: ഈ ചോദ്യം ഞാൻ തന്നോടാ ചോദിക്കേണ്ടത്..തനിക്കിവിടെ നിന്നും പോയ്കൂടെ..?
പയ്യൻ: ഞാൻ പോയിട്ട് തനിക്കെന്ത് വേണം..?
പെൺകുട്ടി; എനിക്കെന്ത് വേണമെന്ന് നീ അറിഞ്ഞാൽ പോകാമോ..? എങ്കിൽ ഞാൻ പറയാം..എനിക്ക് മരിക്കണം..എന്താ ഇനി നിനക്ക് പൊയ്കൂടെ .. ?
(പയ്യൻ അന്തംവിടുന്നു)
പയ്യൻ: നീയും മരിക്കാനാണോ വന്നത്.. ഞാനും അതിന് തന്നെയാ ഇവിടെ വന്നത്.. നീ എന്തിന് മരിക്കണം..?
(പെൺകുട്ടി ഞെട്ടിയ രീതിയിൽ അവനെ നോക്കുന്നു)
പെൺകുട്ടി: എനിക്ക് ഇനി മരിക്കാതെ വേറെ ഒരു മാർഗ്ഗവും ഇല്ല.. എന്റെ ജീവിതം ഇത്രയേ ഉള്ളു..
പയ്യൻ: മൂന്ന് പേരെ മരണത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ മരിക്കാൻ പോകുന്നത്.. എന്റെ അച്ഛനും അമ്മയും പെങ്ങളും.. എന്റെ വീടിന്റെ പ്രമാണം പണയത്തിലാണ് .. എന്റെ ഏറ്റവും വേണ്ടപ്പെട്ട കൂട്ടുകാരന് കുറച്ച് ദിവസം പണയം വയ്കാനാ ഞാനത് വീട്ടിലാരും അറിയാതെ എടുത്ത് കൊടുത്തത്... കുറെ നാളായെങ്കിലും അവനത് തിരിച്ച് തന്നിട്ടില്ല..ഞാൻ അക്കാര്യം പറഞ്ഞ് പല പ്രാവശ്യം അവനെ ഫോൺ വിളിച്ചു .... ഫോൺ സ്വിച്ച് ഓഫ് ആണ്...ആ പ്രമാണം കിട്ടിയിട്ട് വേണം അച്ഛന് അത് ബാങ്കിൽ വച്ച് പൈസ എടുത്ത് എന്റെ പെങ്ങളെ കെട്ടിച്ച് വിടാൻ... പ്രമാണം അവിടെയില്ലെന്ന് വീട്ടിലാർക്കും അറിയില്ല..കല്യാണം ഇത് മൂലം നടക്കാതെ വന്നാൽ അവരെല്ലാം ആത്മഹത്യ ചെയ്യും...
പെൺകുട്ടി: മറ്റുള്ളവർക്ക് വേണ്ടി മരിക്കാൻ പോകുന്ന നീ ഒരു വിഡ്ഢി ആണെന്നേ ഞാൻ പറയൂ..ഈ ലോകത്ത് ആരും ആരുടേയും സ്വന്തമല്ല..എല്ലാവർക്കും അവരവരുടെ കാര്യങ്ങൾ... ഈ സ്വന്തം, ബന്ധം എന്നൊക്കെ നീ പറയുന്നില്ലേ ? അതെല്ലാം നിന്റെ വെറും തോന്നലുകൾ മാത്രം ... നീ മരിച്ചാൽ അവർക്കെന്ത്..?
പയ്യൻ: നിനക്ക് തെറ്റി.. അവർ എന്റെ എല്ലാമാണ്.. അവർക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.. നീ നിന്റെ കാര്യം നോക്കിയാൽ മതി..
പെൺകുട്ടി: ഞാൻ എന്റെ കാര്യം മാത്രമേ നോക്കൂ..അല്ലാതെ ഞാൻ വേറെ ആരുടെ കാര്യം നോക്കാൻ..?
പയ്യൻ: നീ അത്ര മിടുക്കി ആണല്ലോ.. പിന്നെ എന്തിനാ നീ മരിക്കാനായി ഇവിടെ വന്നത്..?
പെൺകുട്ടി: ഞാൻ മരിക്കുന്നത് എനിക്ക് വേണ്ടിയാണ്.. ആകെ ഞാൻ ജീവിതത്തിൽ ഒരബദ്ധം മാത്രമേ ചെയ്തിട്ടുള്ളൂ .. ഒരുത്തനെ ഞാൻ സ്നേഹിച്ചു.... പക്ഷേ അവനെന്നെ വഞ്ചിച്ചു.... ഇപ്പോൾ ഞാൻ ഗർഭിണിയാണ്... ഇന്നാണ് എനിക്ക് ലാബിൽ നിന്നും അവനെ ഞാൻ വിളിക്കാൻ നോക്കി.. ഒരു മറുപടിയും ഇല്ല... എന്നെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞു... ഇനി എനിക്കവനെ കാണണ്ട..എനിക്ക് ജീവിക്കുകയും വേണ്ട...
പയ്യൻ: നീ സത്യത്തിൽ ഒരു മണ്ടിയാണ്..ഒരുത്തൻ ഗർഭിണിയാക്കി എന്ന പേരിൽ ഇന്ന് കേരളത്തിൽ ആരും മരിക്കാറില്ല..അതൊക്കെ സോൾവ് ചെയ്യാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഇന്നുണ്ട്..?
പെൺകുട്ടി: നിനക്ക് നിന്റെ ന്യായങ്ങൾ കാണും.. നീ വിചാരിക്കുന്നതുപോലെ സോൾവ് ചെയ്യാൻ പറ്റുന്നതല്ല എന്റെ പ്രശ്നം.. ഇന്ന് എനിക്ക് മരിക്കണം..അതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു മാര്ഗ്ഗവും ഇല്ല..
പയ്യൻ: നീ ചാടി മരിക്കുകയുമില്ല ..എന്നെയൊട്ടു ചാവാൻ അനുവദിക്കുകയും ഇല്ല ...
പെൺകുട്ടി: എനിക്ക് എന്റെ വഴി .. നിനക്ക് നിന്റെ വഴി...
(കടലക്കാരൻ ഇതെല്ലാം മാറി നിന്ന് കേൾക്കുന്നുണ്ടായിരുന്നു)
കടലക്കാരൻ: (ആത്മഗതം) അപ്പോ രണ്ടെണ്ണവും ചാവാനാ ഇവിടെ വന്നത്... ആ പോലീസുകാരമ്മാര് പോയല്ലോ അല്ലെങ്കി രണ്ടിനേം പിടിപ്പിക്കാരുന്നു..
സീൻ
പാലത്തിന്റെ മറ്റേ അറ്റത്ത് കൊല്ലപ്പെടാൻ പോകുന്നവൻ എത്തുന്നു. ബൈക്ക് അവിടെ വച്ച് അവൻ പാലത്തിലേക്ക് നടക്കുന്നു.
സീൻ
വാനിൽ ഇരിക്കുന്ന കൊലപാതകികൾ. അവർ കൊല്ലപ്പെടാൻ പോകുന്നവനെ കാണുന്നു.
കൂട്ടുകാരൻ: എടാ.. അവൻ എത്തി..ഇനി നോക്കി നിന്നിട്ട് കാര്യമില്ല...
കൊലപാതകി തോക്കെടുത്ത് വെടിവയ്കുന്നു. കൊല്ലപ്പെടാൻ വന്നവൻ വെടിയേറ്റ് വീഴുന്നു. ഉടനെ മരിക്കുന്നു. ബഹളം കേട്ട് കടലക്കാരനും പയ്യനും പെൺകുട്ടിയും അങ്ങോട്ട് ഓടുന്നു. കൊലപാതകിയും കൂട്ടുകാരനും വണ്ടി സ്റ്റാർട്ടാക്കി ഓടിച്ച് പോകുന്നു.
കടലക്കാരൻ: അയ്യോ.. നല്ല ഒരു പയ്യനായിരുന്നല്ലോ..ആരോ വെടി വച്ചുകൊന്നു.. ആ വാനിൽ ഇരുന്നവന്മാർ ആകണം...
പയ്യൻ: അയ്യോ ഇതെന്റെ കൂട്ടുകാരനാ.. അയ്യോ.. ഇവനാ എന്റെ കയ്യിൽ നിന്നും പ്രമാണം വാങ്ങിയത്...
(കൊല്ലപ്പെടാൻ വന്നവന്റെയും പയ്യന്റെയും വിവിധ ശബ്ദമില്ലാത്ത വിവിധ സീനുകൾ. പ്രമാണം ചോദിക്കുന്നു. പയ്യൻ വീട്ടിൽ നിന്നും ആരും അറിയാതെ പ്രമാണം എടുക്കുന്ന സീൻ. അവർ രണ്ടുപേരും ചേർന്ന് അത് ബാങ്കിൽ പണയം വച്ചിട്ട് കാശുമായി ഇറങ്ങി വരുന്ന സീൻ)
പെൺകുട്ടി: ഇതെന്റെ ബോയ് ഫ്രണ്ടാ(പെൺകുട്ടിയും കൊല്ലപ്പെടാൻ വന്നവനും ഒരുമിച്ചുള്ള ശബ്ദമില്ലാത്ത വിവിധ സീനുകൾ).. അയ്യോ.. (ബോധം കെട്ട് വീഴുന്നു)
കടലക്കാരൻ: അയ്യേ..ഇതാകെ ചളം ആയല്ലോ..അപ്പോ എവൻ മുഖാന്തരമാണോ എവരു രണ്ട് പേരും ചാവാനായി ഇവിടെ വന്നത്..? ഇനി ആ പയ്യന്റെ പ്രമാണവും ഇനി കിട്ടത്തും .. ആ പെണ്ണിന്റെ ജീവിതം കട്ടപ്പൊകേം ആയി .. (ക്യാമറയെ നോക്കി) അണ്ണാ ..നിങ്ങള് ഈ ക്ലൈമാക്സ് ഒന്ന് മാറ്റണം... എല്ലാം മംഗളമായിട്ട് തന്നെ തീരട്ട് ..
വോയിസ് ഓവർ
നമ്മുടെ കടലക്കാരൻ പറഞ്ഞതിലും അല്പം കാര്യം ഇല്ലാതില്ല.. അപ്പോൾ എന്തായാലും ഈ ക്ലൈമാക്സ് ഒന്ന് മാറ്റിയേക്കാം..
സിനിമ ആദ്യം മുതൽ ഫാസ്റ്റ് ഫോർവേഡ് ആവുന്നു. പോലീസുകാർ പാലത്തിലൂടെ വരുന്ന സീൻ ആവുമ്പോൾ സിനിമ സാധാരണ ഗതിയിലാവുന്നു.
സീൻ
പാലത്തിലൂടെ നടന്ന് വരുന്ന പോലീസുകാർ. അവർ അല്പം ധൃതിയിലാണ് .കടലക്കാരൻ അവിടെ നിൽക്കുന്നുണ്ട്. പോലീസുകാർ കടലക്കാരനെ ശ്രദ്ധിക്കാതെ കടന്ന് പോകുന്നു.
കടലക്കാരൻ: (ആത്മഗതം) ഇവമ്മാര് മിണ്ടു ചെയ്യുന്നില്ലല്ലോ .. അങ്ങനെ വിട്ടാൽ പറ്റില്ല...
(അവരുടെ പിറകേ ചെല്ലുന്നു).
കടലക്കാരൻ: സാറമ്മാരെ ..സാറമ്മാരെ ..ഒന്ന് നിക്കണേ ...
(പോലീസുകാർ തിരിഞ്ഞ് നോക്കുന്നു )
എന്റെ പൊന്ന് സാറമ്മാരെ ..രക്ഷിക്കണം ..ഇപ്പോ ഇവിടെ ഒരു കൊലപാതകം നടക്കും ..
പോലീസ് ഒന്ന് : കൊലപാതകമോ ..?
കടലക്കാരൻ : അതേ സാറേ .. ഒരു ചെറുക്കനെ ഇപ്പോ വേദി വച്ച് കൊല്ലും.. ആ വാനിൽ ഇരിക്കുന്നവന്മാർ ..
പോലീസ് രണ്ട് : ഏതു വാനിൽ ..?
(കടലക്കാരൻ നോക്കുമ്പോൾ വാൻ അവിടെ ഇല്ല )
പോലീസ് രണ്ട് : (അവിടെ നിൽക്കുന്ന പെണ്ണിനേയും പയ്യനെയും നോക്കുന്നു) ആ നില്ക്കുന്ന പയ്യനെ ആണോ കൊല്ലാൻ പോകുന്നതെന്ന് താൻ പറയുന്നത് ..?
കടലക്കാരൻ: ആ പയ്യനെ അല്ല സാർ .. സാറമ്മാര് ഒന്ന് വെയിറ്റ് ചെയ്യണം ..ഇപ്പോ ഒരു വെളുത്ത വാൻ ദാ അവിടെ വന്ന് പാർക്ക് ചെയ്യും ..അതിൽ രണ്ട് ഭീകരമ്മാര് കാണും .. ഒരുത്തൻ ചൊമല ഷർട്ട്..വേറൊരുത്തൻ നീല ബനിയൻ.. കൊറച്ച് കഴിയുമ്പോ വേറെ ഒരു പയ്യന് കളം കളം ഉടുപ്പിട്ട് ഒരു ബൈക്കിൽ ദോ അവിടെ വന്ന് ഏറങ്ങീട്ട് പാലത്തിലൂടെ ഇങ്ങനെ നടന്ന് വരും .. അപ്പോ തന്നെ വാനിലിരിക്കുന്നവര് അവനെ വേദി വച്ച് കൊല്ലും.. നിങ്ങള് അത് സംഭവിക്കുന്നേനു മുമ്പ് തന്നെ അവമ്മാരെ അറസ്റ്റ് ചെയ്യണം...
പോലീസ് ഒന്ന് : നീ എന്താടാ ഊളംപാറയിൽ നിന്ന് ചാടി വന്നതാണോ.. നിന്നെ ഒടനെ തന്നെ അങ്ങോട്ട് പറഞ്ഞ് വിടാം.
(ഇതേ സമയം ഒരു വെളുത്ത വാൻ ദൂരെ പാർക്ക് ചെയ്യുന്നു. അതിൽ കടലക്കാരൻ പറഞ്ഞ രീതിയിൽ ഉള്ള രണ്ടു പേർ ഇരിക്കുന്നത് പോലീസ് രണ്ട് കാണുന്നു)
പോലീസ് രണ്ട്: സാറേ ..ദേ അങ്ങോട്ട് നോക്കിക്കേ .. ഇവന് വട്ടല്ല എന്ന് തോന്നുന്നു..
(പോലീസ് ഒന്ന് ഇത് കാണുന്നു )
പോലീസ് ഒന്ന്: അതെ അതെ .. എവൻ പറഞ്ഞതിൽ എന്തോ കാര്യം ഇല്ലാതില്ല..
(കൊല്ലപ്പെടാൻ പോകുന്നവനും പാലത്തിൽ എത്തുന്നു. കടലക്കാരൻ അത് കാണുന്നു)
കടലക്കാരൻ : സാറമ്മാരെ ഞാമ്പറഞ്ഞ ആ പയ്യൻ ദേ വരുന്നു ..ഇനി തമസിക്കല്ലേ ..അവൻ ദാ അവിടെ എത്തുന്നതിന് മുമ്പ് വെടി പൊട്ടിയിരിക്കും...
(പോലീസുകാർ പരസ്പരം നോക്കുന്നു. അവർ വാനിന്റെ അടുത്തേക്ക് സ്പീഡിൽ നടക്കുന്നു)
സീൻ
വാനിന്റെ അകവശം
(കൊലപാതകിയും കൂട്ടുകാരനും കൊല്ലപ്പെടാൻ വരുന്നവനെ കാണുന്നു. കൊലപാതകി തോക്കെടുത്ത് ഉന്നം പിടിക്കുന്നു. കൂട്ടുകാരൻ നടന്ന് വരുന്ന പോലീസുകാരെ കാണുന്നു)
കൂട്ടുകാരൻ: എടാ നിക്ക്.. നോക്കിക്കേ രണ്ട് പോലീസുകാര് ഇങ്ങോട്ടു വരുന്നൊണ്ട് .. നീ വേഗം ആ തോക്ക് അങ്ങ് കള.. നമ്മള് രണ്ടും ഇപ്പോ തന്നെ അകത്താവും..
(കൊലപാതകി പോലീസുകാരെ കണ്ടതും തോക്ക് എറിഞ്ഞ് കളയുന്നു. പോലീസുകാർ അവിടെ എത്തുന്നു )
പോലീസ് ഒന്ന്: എവിടെടാ തോക്ക് ..?
കൊലപാതകി : എന്താ സാർ ..? ഒന്നും മനസ്സിലായില്ല ..
കൂടുകാരൻ: ഞങ്ങൾ ഒരു പ്രമാണം കൊടുക്കാൻ വന്നതാ സാറേ.. ദാ ആ വരുന്നവനില്ലേ ..? അവന്റെ പ്രമാണമാ .. അത് കൊടുക്കണം ..
കൊലപാതകി: അതേ സാർ ..ഒരത്യാവശ്യം വന്നപ്പോ പണയം വയ്കാൻ വാങ്ങിച്ചതാ ..
പോലീസ് രണ്ട് : ആണോ ..? അവനോട് ഞങ്ങള് ചോദിക്കും .. സത്യം അല്ലെങ്കിൽ രണ്ടിനേം ഇപ്പോ തന്നെ അകത്താക്കും ..
പോലീസ് ഒന്ന്: (കൊല്ലപ്പെടാൻ വന്നവനെ നോക്കി) ഡാ ഇവിടെ വാ..
(കൊല്ലപ്പെടാൻ വന്നവൻ വരുന്നു) നിനക്ക് ഇവരെ അറിയാമോ ..?
കൊല്ലപ്പെടാൻ വന്നവൻ: അറിയാം സാർ.. എന്റെ കൂട്ടുകാരാ.. ഒരു പ്രമാണം എനിക്ക് തരാനാ ഇവര് ഇവിടെ വന്നത് സാറേ ...
പോലീസ് രണ്ട് : എന്നിട്ട് പ്രമാണം എവിടെ ?
(കൊലപാതകി തിരക്കിട്ട് പ്രമാണം ബാഗിൽ നിന്നും എടുക്കുന്നു )
കൊലപാതകി : ഇതാ സാർ ..
പോലീസ് ഒന്ന് : ശരി ..അതങ്ങോട്ട് കൊട് ..എല്ലാം മംഗളമായി തന്നെ അവസാനിക്കട്ടെ ..
(കൊലപാതകി പ്രമാണം കൊടുക്കുന്നു. അവിടെ പയ്യനും പെണ്ണും എത്തുന്നു . എല്ലാവരും പരസ്പരം കാണുന്നു. എല്ലാം അങ്ങിനെ കടലക്കാരന്റെ ആഗ്രഹം പോലെ മംഗളമായി തന്നെ അവസാനിക്കുന്നു)
കടലക്കാരൻ: ആരും പോവല്ലേ ..ഇന്നിനി കച്ചോടം നടന്നില്ലേലും വേണ്ട ..എല്ലാരും ഈ കടല തിന്നണം .. പൈസ തരണ്ട ...എന്റെ ഒരു സന്തോഷം ..
(എല്ലാവരും ചിരിച്ച് കൊണ്ട് കടല വാങ്ങുന്നു )
കടലക്കാരൻ;(ക്യാമറയെ നോക്കി ) നിങ്ങളെ ഞാൻ നമിച്ചണ്ണാ .. (കൈ കൂപ്പുന്നു )
വൈഡ് ഹെലിക്യാം ഷോട്ട്
ടൈറ്റിൽ പ്രണാമം